Monday, November 24, 2008

കല്പാത്തി തേര്

കുട്ടി:
തേര് കാണാന്‍ പോയ്കോട്ടേ.

മുത്തശ്ശി:

കാശീപ്പാതി കല്പാത്തി
വിശാലാക്ഷി വിശ്വനാഥന്‍
കൃഷ്ണന്‍ കോവിലിലും തൊഴണം
പ്രസാദങ്ങള്‍ കൊണ്ടു വരണം.

കുട്ടി:

തിരക്കൊട്ടുമില്ലെന്ങില്‍ തൊഴുത്‌വരാം
കരിമ്പ്‌ പൊരി ബലൂണും
റിബ്ബണ്‍, വള, കണ്മഷി
മിഠായി, മുറുക്ക്, മുല്ലപ്പൂ
എന്തായാലും വാങ്ങി വരാം.

ഏട്ടന്‍:
ചങ്ങാതിമാരിപ്പോഴെത്ത്തും
നിന്നെ നാളെക്കൊണ്ടോവാം
കരിമ്പ്‌ പൊരി ബലൂണൊന്നും
എനിക്ക് വാങ്ങാന്‍ പറ്റില്ല.

മുത്തശ്ശി:
കുട്ട്യേക്കൂടെ കൂട്ടില്ലെങ്ങില്‍
ഉണ്ണിക്കുട്ടനും പോകേണ്ട
അവളൊരു പാവം കുട്ട്യല്ലേ
കല്പാത്തി തേരവള്‍് കാണട്ടെ.

തേര് കാണാന്‍ സ്നേഹത്തോടെ യാത്ര അയച്ചിരുന്ന മുത്തശ്ശി ഇന്നില്ല. ചില 'തേര്' ഓര്‍മ്മകള്‍.


2 comments:

  1. നിറം മങ്ങാത്ത ഓര്‍മകള്‍...

    ReplyDelete
  2. കല്‍പ്പാത്തി തേരിനെ കുറിച്ചുള്ള ഓര്‍മ്മപുതുക്കല്‍ സംഭാഷണം നന്നായി.




    (കമന്റ് പോപ്പ്-അപ്പും വേഡ് വെരിയും ഒഴിവാക്കിക്കൂടേ)

    ReplyDelete